2021, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

                                           

സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും.സെപ്തംബർ 25,29 തീയതികളിൽ ആയിരിക്കും സ്പോർട്സ് ക്വാട്ട അഡ്മിഷൻ നടക്കുക.അലോട്ട്മെന്റ് വിവരങ്ങൾക്ക് www.adimission.dge.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Candidate Login-Sports ലെ Candidate Login-Sports എന്ന ലിങ്കിൽ പ്രവേശിച്ചാൽ റിസൽട്ട് പരിശോധിക്കാം.

അലോട്ട്മെന്റ് പട്ടികയിലുള്ള ക്ക് സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. കോവിഡ് മാനദണ്ഡം അനുസരിച്ചാണ് പ്രവേശന നടപടികൾ. ഒരു വിദ്യാർഥികളുടെ പ്രവേശം പൂർത്തിയാക്കാൻ ആകെ 15 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) തങ്ങളുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളോട് 10,12 ക്ലാസ്സ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പട്ടിക തയ്യാറാക്കി അയയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ബോർഡ് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നതിന് വിദ്യാർത്ഥികൾ ബോർഡിന് പരീക്ഷാ ഫീസ് അടക്കേണ്ടതുണ്ട്. കോവിഡ്-19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് കോവിഡ് ബാധിച്ച കുടുംബങ്ങൾ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്നും പരീക്ഷാഫീസിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെടുന്നു.

ഡൽഹി സർക്കാർ ബോർഡ് വിദ്യാർത്ഥികൾക്കുള്ള പരീക്ഷാ ഫീസ് വഹിക്കുമെന്ന് 2019 ൽ പ്രഖ്യാപിച്ചിരുന്നു, എന്നിരുന്നാലും, ലോകം പകർച്ചവ്യാധിയുടെ കാലഘട്ടത്തിലേക്ക് കടന്നപ്പോൾ, പ്രസ്തുത ധനസഹായത്തിൽ ഗണ്യമായ പ്രതിസന്ധി നേരിട്ടു. ഇതിനിടെ 10, 12 കാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഡൽഹി സർക്കാർ നോട്ടീസ് നൽകിയിരുന്നു.

2019 ൽ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏകദേശം 3.14 ലക്ഷം വിദ്യാർത്ഥികൾക്കുള്ള ഫീസ് നേരിട്ട് അടച്ചിരുന്നു. അതേ വർഷം തന്നെ, എസ്സി/ എസ്ടി വിദ്യാർത്ഥികൾക്ക് 365 രൂപയിൽ നിന്ന് 1200 രൂപയും ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക് 600 രൂപയിൽ നിന്ന് 1500 രൂപയും വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ സാമ്ബത്തിക സഹായം വലിയ രീതിയിൽ വർധിപ്പിച്ചത് ശേഷം, 2020 ഒക്ടോബറിൽ, മേലിൽ ഡൽഹി സർക്കാർ പരീക്ഷാ ഫീസ് നൽകില്ലെന്ന് പ്രഖ്യാപിച്ചിരുന്നു, കാരണം ഇങ്ങനെ സാമ്ബത്തിക സഹായമായി നൽകുന്ന ഈ തുക ഏകദേശം 100 കോടിയേളം വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തകർന്നിരിക്കുന്ന ഇന്നത്തെ ഈ സമ്ബദ്വ്യവസ്ഥയിൽ സർക്കാരിന് താങ്ങാനാവില്ല.

ഫീസ് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ഓൾ ഇന്ത്യാ പേരന്റ്സ് അസോസിയേഷൻ നിരാശ  പ്രകടിപ്പിക്കുകയുണ്ടായി. "സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ മാറ്റം വരുത്താനുള്ള കേന്ദ്ര മന്ത്രിയുടെ തീരുമാനത്തെ തുടർന്ന് ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളെ സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളുകളിലേക്ക് മാറ്റുകയുണ്ടായി" ഈ പ്രശ്നത്തിലെ സമീപകാല സംഭവവികാസങ്ങളെ ചൂണ്ടിക്കാട്ടി, സർക്കാറിന് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് ഉദ്ധരിക്കുന്നു, "തൽഫലമായി, കുട്ടികളെ മാറ്റിയ ആളുകൾക്ക് പരീക്ഷാ ഫീസ് അടയ്ക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടായിരിക്കും." കത്തിൽ തുടർന്നും കൂട്ടിച്ചേർക്കുന്നു. "ഡൽഹി സർക്കാരിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ട്, ഇത് സർക്കാർ ഈയിടെ ആരംഭിച്ച വിവിധ പദ്ധതികളിൽ നിന്ന് വ്യക്തമാണ്, ഉദാഹരണത്തിന്,ഒന്റർപ്രന്യുർഷിപ്പ് മൈൻഡ്സെറ്റ് കരിക്കുലം, ഇതിൽ സർക്കാർ എല്ലാ മുതിർന്ന വിദ്യാർത്ഥികൾക്കും 2000 രൂപ സീഡ് മണി നൽകുന്നത് ഉൾപ്പെടുന്നുണ്ട്.

വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലായതിനാൽ ഫീസ് അടയ്ക്കുന്നതിന് സർക്കാർ സഹായം നൽകണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു. സ്കൂളുകൾക്ക് ചെലവുകൾ സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന സ്കൂളുകൾ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടിംഗ് ക്രൗഡ് സോഴ്സ് ചെയ്യാൻ നിർബന്ധിതരാവുകയാണ്.

0 comments: