2021, ജൂൺ 12, ശനിയാഴ്‌ച

വായ്പ എടുത്ത വ്യക്തി മരിച്ചാൽ വായ്പയ്ക്ക് എന്ത് സംഭവിക്കും, പിന്നീട് തിരിച്ചടയ്ക്കണമോ?





പലർക്കും സംശയമുള്ള ഒരു ചോദ്യമാണിത് വായ്പ എടുത്ത വ്യക്തി ആകസ്മികമായി മരിച്ചാൽ അദ്ദേഹത്തിന്റെ പേരിലുള്ള വായ്പയ്ക്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കുടിശ്ശികയ്ക്ക് എന്താണ് സംഭവിക്കുക എന്നത് .വായ്പ ഗഡു പിരിക്കാൻ വേണ്ടി നമ്മുടെ അടുത്ത് വരുന്ന കളക്ഷൻ ഏജന്റിനെ സമീപിക്കുക എന്നതാണ് മിക്കയാളുകളുടെയും അവസാന മാർഗം. ഏതുതരം വായ്പയാണെന്ന് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ കുടിശ്ശിക പിരിക്കുക. ഭവന വായ്പയുടെ കുടിശ്ശിക അടയ്ക്കാൻ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തെ സഹായിക്കാൻ ബാങ്കുകൾക്ക് ചില നിബന്ധനകളുണ്ട്.

വായ്പ എടുത്തയാൾ മരിച്ചാൽ

മിക്ക കേസുകളിലും വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ ജാമ്യം നിന്ന ആളുകൾ, വായ്പയുടെ സഹ അപേക്ഷകൻ, വായ്പാ പങ്കാളി എന്നിവരെയാണ് വായ്പ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനായി ബാങ്കുകൾ സമീപിക്കാറുള്ളത്.പക്ഷെ വ്യക്തിഗത വായ്പകളുടെ കാര്യത്തിൽ ഈ നിബന്ധനകളൊന്നും തന്നെ ബാധകമല്ല. ബാങ്കുകൾ ആദ്യമേ തന്നെ കടമെടുക്കുന്നയാൾ മരിച്ചാലും ഗഡുക്കൾ‌ മുടങ്ങാതിരിക്കാനുള്ള വഴികൾ ചെയ്തട്ടുണ്ടാവും . ഭാവന വായ്പ ദീർഘകാലാടിസ്ഥാനത്തിലുള്ള വായ്പ ആയതിനാൽ  അപേക്ഷിക്കുന്നയാളിനൊപ്പം ഒരു സഹ അപേക്ഷകനും കൂടിയുണ്ടെന്ന് ബാങ്കുകൾ ഉറപ്പാക്കും. ഇവിടെ വായ്പക്കാരിൽ ഒരാൾ മരിച്ചാൽ വായ്പ തുക തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം മറ്റെയാളിന്റേതാണ്. വായ്പക്കാരിൽ ഒരാൾ മരണപ്പെട്ടാൽ സഹ അപേക്ഷകൻ ആ വിവരം ബാങ്കിനെ അറിയിക്കണം. ഇതോടെ വായ്പയിൽനിന്ന് മരണപ്പെട്ടയാളുടെ പേര് ഒഴിവാക്കും. കൂടാതെ മരണപ്പെട്ടയാളുടെ ബാങ്ക് അക്കൗണ്ടുമായി വായ്പ തിരിച്ചടവ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുകയും ചെയ്യും.

ഇൻഷുറൻസ്

മിക്ക ബാങ്കുകളും വായ്പ അനുവദിക്കുന്ന സമയത്തു ലൈഫ് ഇൻഷുറൻസ് പോളിസി ഉണ്ടോയെന്ന് അന്വേഷിക്കും .ഇല്ലാത്തവർക്ക് മിക്ക ബാങ്കുകളും വായ്പ അനുവദിക്കാറില്ല. ഇനി പോളിസി ഉള്ളയാളുകളാണ് മരിച്ചതെങ്കിൽ അവരുടെ നോമിനിക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്ത് ആ തുകകൊണ്ട് വായ്പ തുക തിരിച്ചടയ്ക്കാനാകും. ഇനി സഹ വായ്പക്കാർ ഇല്ലെങ്കിൽ ബാങ്കുകൾ ആദ്യം ലൈഫ് ഇൻഷുറൻസ് ഓപ്ഷൻ ആണ് തിരിഞ്ഞെടുക്കുക.

മുഴുവൻ വായ്പയും അടയ്ക്കാൻ ഇൻഷുറൻസ് ക്ലെയിം പര്യാപ്തമല്ലെങ്കിൽ കുടുംബത്തിലുള്ള  അവകാശികളെ സഹ അപേക്ഷകരായി ചേർക്കും. പണം ക്രമീകരിച്ച് വായ്പ തിരിച്ചടയ്ക്കുക എന്നതാണ് അവരുടെ ആദ്യത്തെ ഓപ്ഷൻ.

കുടുംബത്തിന് തിരിച്ചടയ്ക്കാം

നിയമപരമായ അവകാശിയോ മരണപ്പെട്ടയാളുടെ മകനോ ഇ‌എം‌ഐ അടയ്ക്കാൻ തയ്യാറാണെങ്കിൽ അവരുടെ ക്രെഡിറ്റ് യോഗ്യത പരിശോധിച്ചതിന് ശേഷം സഹ അപേക്ഷകനായി ചേർക്കും. ഇനി കുടിശ്ശിക തിരിച്ചടയ്ക്കാൻ കുടുംബത്തിനെയോ നിയമപരമായ അവകാശിയോ ചേർക്കാൻ കഴിയുന്നില്ലെങ്കിൽ കടം കൊടുത്ത ബാങ്കിന്   നിയമപ്രകാരം വീട് കൈവശപ്പെടുത്താൻ കഴിയും.അതിനായി സ്വത്ത് ലേലം ചെയ്ത് ബാങ്കുകൾ കുടിശ്ശിക ഈടാക്കും. വാഹന വായ്പയുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. വായ്പക്കാരൻ മരിച്ചാൽ വാഹനം ലേലത്തിൽ വച്ച് കുടിശ്ശിക ഈടാക്കുകയാണ് ചെയ്യുക.


വ്യക്തിഗത വായ്പ / ക്രെഡിറ്റ് കാർഡ് കുടിശ്ശിക

വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും സുരക്ഷിതമല്ലാത്ത വായ്പകളാണ്. ഒരു വായ്പക്കാരനോ കാർഡ് ഉപയോക്താവോ മരിച്ചാൽ ബാങ്കിന്  ആ വായ്പയും ക്രെഡിറ്റ് കാർഡ് കുടിശ്ശികയും എഴുതിത്തള്ളേണ്ടി വരും  ഈ സ്കീമിൽ വായ്പ തിരിച്ചടയ്ക്കുന്നതിന് നിയമപരമായ അവകാശിയെ ചുമതലപ്പെടുത്താൻ വ്യവസ്ഥകളൊന്നുമില്ല. എന്നാൽഇപ്പോൾ  മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് ലോൺ നൽകുന്നവരും ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പോളിസി ഉണ്ടോയെന്ന് ഉറപ്പാക്കുന്നു.


വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസ വായ്പ നല്കുമ്പോള് ജാമ്യക്കാരില്ലാതെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകാറില്ല. വായ്പ തുക ഒരു ശരാശരി പരിധിയേക്കാൾ കൂടുതലാണെങ്കിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഈട് കൊടുക്കേണ്ടി വരും . വായ്പക്കാരൻ മരിച്ചാൽ പണം തിരിച്ചടയ്ക്കാൻ മാതാപിതാക്കൾ അടക്കമുള്ള ജാമ്യക്കാരെ സമീപിക്കും. ജാമ്യക്കാരന് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഈട് നൽകിയ വസ്തു ലേലം ചെയ്ത് ലോൺ ഈടാക്കാൻ നോക്കും .


0 comments: