2022, മേയ് 11, ബുധനാഴ്‌ച

കരട് സ്കൂള്‍ മാന്വല്‍ നിര്‍ദ്ദേശം, ഒന്നു മുതല്‍ 5 വരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ 30 കുട്ടികള്‍

 

ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഒരു ഡിവിഷനില്‍ പരമാവധി 30 കുട്ടികള്‍ക്കും ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ 35 കുട്ടികള്‍ക്കും പ്രവേശനം നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കരട് സ്കൂള്‍ മാന്വലില്‍ നിര്‍ദ്ദേശം.

ഒമ്ബത്, പത്ത് ക്ലാസുകളില്‍ ആദ്യ ഡിവിഷനില്‍ 50 കുട്ടികള്‍ക്കും പ്രവേശനം നല്‍കാം. സ്‌കൂള്‍ അസംബ്ലി 15 മിനിട്ടില്‍ കവിയരുത്. സ്‌കൂളില്‍ കുറഞ്ഞത് ഒരു മലയാളം ഡിവിഷനെങ്കിലും നിര്‍ബന്ധമായും വേണം. 30 കുട്ടികള്‍ ഉണ്ടെങ്കിലേ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കാവൂ.

ടി.സി ലഭിക്കാന്‍ വൈകി എന്ന കാരണത്താല്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ല. അത്തരം സാഹചര്യത്തില്‍ പ്രധാന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥി മുമ്ബ് പഠിച്ചിരുന്ന സ്‌കൂളില്‍ ഇക്കാര്യം അറിയിച്ച്‌ 'സമ്ബൂര്‍ണ' സോഫ്ട്‌വെയര്‍ വഴി ടി.സി ട്രാന്‍സ്ഫര്‍ ചെയ്യിക്കണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ സ്‌കൂള്‍ കെട്ടിടവും കാമ്ബസും ഉപയോഗിക്കാന്‍ പാടില്ല.

അദ്ധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍, സ്വകാര്യ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ ഉറപ്പാക്കണം. സര്‍ക്കാരിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ അനുമതി ഇല്ലാതെ സ്വകാര്യ മത്സരങ്ങളും പരീക്ഷകളും പണപ്പിരിവും നടത്താന്‍ പാടില്ല. അദ്ധ്യാപകര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമാകും അന്തിമ മാന്വല്‍ പ്രസിദ്ധീകരിക്കുക.

 സ്കൂളുകളില്‍ മതിയായ ടോയ്ലെറ്റ് സൗകര്യം വേണം. പെണ്‍കുട്ടികള്‍ക്ക് 10:1, ആണ്‍കുട്ടികള്‍ക്ക് 25:1 എന്ന നിലയില്‍

 പി.ടി.എ എക്സിക്യുട്ടീവില്‍ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രതിനിധികളില്‍ പകുതി സ്ത്രീകളായിരിക്കണം

 കുട്ടികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന രീതിയില്‍ അദ്ധ്യാപകര്‍ പരാതി പറയരുത്

 സ്കൂളുകളില്‍ വായനാമൂലയും ശാസ്ത്ര, ക്ളാസ് ലാബോറട്ടറി സൗകര്യങ്ങളും വേണം

 ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം.അദ്ധ്യാപകര്‍ എന്തും വിളിച്ചു പറഞ്ഞാല്‍ നോക്കിയിരിക്കില്ല: മന്ത്രി ശിവന്‍കുട്ടി

ചില അദ്ധ്യാപകര്‍ ഇല്ലാത്ത കാര്യങ്ങള്‍ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. 2022- 23 അക്കാഡമിക് വര്‍ഷത്തെ കരട് സ്‌കൂള്‍ മാന്വലും അക്കാഡമിക് മാസ്റ്റര്‍ പ്ലാനും പുറത്തിറക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ നടക്കുന്നെന്ന് പ്രചരിപ്പിക്കുന്നു. എന്തും വിളിച്ച്‌ പറഞ്ഞാല്‍ നോക്കിയിരിക്കില്ല. പി.സി ജോര്‍ജിന്റെ അറസ്റ്റ് ഇതിന്റെ ചൂണ്ടുപലകയാണ്. ന്യായമായ എന്തുകാര്യവും അംഗീകരിക്കാന്‍ തയ്യാറാണ്. അദ്ധ്യാപകരുടെ അവകാശം സംരക്ഷിക്കും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തും. ആ ലക്ഷ്യത്തിന് തുരങ്കം വയ്ക്കാന്‍ ആരെയും അനുവദിക്കില്ല.

സ്‌കൂള്‍ പ്രവര്‍ത്തന സമയം, ടൈംടേബിള്‍, ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വാര്‍ഷിക കലണ്ടര്‍, പ്രതിമാസ പ്രവര്‍ത്തന കലണ്ടര്‍ എന്നിവ കൃത്യതയോടെ രൂപീകരിക്കേണ്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്‌കൂള്‍ മാന്വലില്‍ ഉണ്ട്. ഒരു സ്‌കൂളില്‍ എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും, ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെയാണ്, അവയുടെ പ്രവര്‍ത്തനം തുടങ്ങിയവയൊക്കെ പ്രതിപാദിക്കുന്നുണ്ട്.സ്‌കൂള്‍ മാന്വല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ എസ്.സി.ഇ.ആര്‍.ടിയുടെയും നേതൃത്വത്തിലാണ് തയ്യാറാക്കിയത്.

0 comments: