2021, ജനുവരി 15, വെള്ളിയാഴ്‌ച

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമന്വയ സ്കോളർഷിപ്പ്


തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികളുടെ പുരോഗതിക്കായി സാമൂഹ്യനീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. അവരുടെ വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങളും വലിയ പ്രാധാന്യം നൽകി വരുന്നുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ മറ്റുള്ളവരെ പോലെ സ്വന്തം കാലിൽ നിൽക്കുന്ന പുതിയ സ്വയംതൊഴിൽ സംരംഭം ആരംഭിക്കാൻ ധനസഹായം ആയ ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നിരക്കിൽ വനിതാവികസന കോർപ്പറേഷൻ മുഖേന നൽകിവരുന്നുണ്ട്. സമൂഹത്തിൽ ഒറ്റപ്പെട്ട് പോകാതിരിക്കാൻ അവർക്ക് സർക്കാർ വലിയ സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അടുത്തിടെ  ആറ് ലക്ഷം രൂപ നൽകിയിരുന്നു.

 100 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി പ്രകാരം സ്കോളർഷിപ്പ് തുക അനുവദിച്ച ഉത്തരവായത്  ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി മുഖേന തുടർ വിദ്യാഭ്യാസത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള 100 വിദ്യാർത്ഥികൾക്ക് 10.71 ലക്ഷം രൂപയാണ് അനുവദിച്ചത്.

 ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികളുടെ ഭാഗമായി സാക്ഷരതാമിഷൻ അതോറിറ്റി മുഖേന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട നിരക്ഷരതർക്കും പഠനം പൂർത്തിയാക്കാൻ കഴിയാത്തവർക്കും സാക്ഷരതാ തുല്യത പദ്ധതിയിലൂടെ തുടർ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് സമന്വയ. ഈ പദ്ധതി പ്രകാരം ട്രാൻസ്ജെന്റർ  വ്യക്തികൾക്ക് നാല്,  ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾ പഠിക്കുന്നതിന് സ്കോളർഷിപ്പ് നൽകിവരുന്നത്.

 ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസത്തിനും സർക്കാർ നല്ലൊരു വിഹിതം തന്നെ മാറ്റി വയ്ക്കുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്കോളർഷിപ്പ് നൽകുക,പഠനകാലത്ത് താമസിക്കുന്നതിനുള്ള ഷെൽട്ടർ ഹോം ഒരുക്കുക, തൊഴിൽ പരിശീലനം നൽകുക എന്നിവയ്ക്കായി 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടർ വിദ്യാഭ്യാസത്തിനായി 100 പേർ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഈ തുക അനുവദിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.സമൂഹത്തിൽ മറ്റുള്ളവർക്ക് ഉള്ളതുപോലെ എല്ലാ ജീവിത സാഹചര്യവും ഏവർക്കും ലഭിക്കണമെന്ന ലക്ഷ്യം ആണ ഇത്തരം പദ്ധതികൾ മുന്നോട്ട് വെക്കുന്നത്.


0 comments: