2021, മേയ് 31, തിങ്കളാഴ്‌ച

പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കുന്ന വിവരം പലർക്കും അറിയില്ല .




പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് സൗജന്യ വാഹന സൗകര്യം ലഭ്യമാക്കുന്ന വിവരം പലർക്കും അറിയില്ല മെഡിക്കൽ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽനിന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.. മെഡിക്കൽ കോളജിൽനിന്ന് വാഹന സൗകര്യം നൽകുന്നുണ്ടെങ്കിലും ഇക്കാര്യം അറിയാതെ പലരും സ്വയം വാഹനം വിളിച്ചു പോവുകയാണ്. 'അമ്മയും കുഞ്ഞും' പദ്ധതി പ്രകാരം സർക്കാർ ആശുപത്രിയിൽ പ്രസവം നടന്നാൽ ആശുപത്രിയിൽനിന്ന്  വീട്ടിലേക്കു വാഹനത്തിൽ സൗജന്യമായി എത്തിച്ചുനൽകുന്നതാണ് ഈ പദ്ധതി .

വാഹന സൗകര്യം ലഭ്യമാക്കാൻ സാധിച്ചില്ലെങ്കിൽ വാഹനം വാടകക്കെങ്കിലും എത്തിച്ചു ഇവരെ വീട്ടിലെത്തിക്കേണ്ടതാണ് .ഇതിനായി ടാക്സി ഡ്രൈവര്മാരുമായി കരാറിലേർപ്പെട്ടിട്ടുണ്ട് .ഡിസ്ചാർജ് ആകുന്നവർ "അമ്മയും കുഞ്ഞും "എന്ന കൗണ്ടറിൽ  ഡിസ്ചാർജ് കാണിച്ചാൽ അവർ ടാക്സി ഡ്രൈവറെ വിളിച്ചു ഇവരെ വീട്ടിലെത്തിക്കാൻ  ഏർപ്പാട് ചെയ്യും .അവരെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു മടങ്ങുന്ന ഡ്രൈവർമാർക്ക് അവരുടെ കൂലി ആശുപത്രിയിൽ നിന്ന് നൽകും .ഇതാണ് ഈ പദ്ധതിയുടെ രീതി .30 ടാക്സികളാണ് ഇത്തരത്തിൽ ഓടാൻ തയാറായിട്ടുള്ളത്. എന്നൽ, ഒരു ദിവസം 10 ഡിസ്ചാർജ് നടക്കുകയാണെങ്കിൽ അതിൽ മൂന്നോ നാലോപേരാണ് ഈ അനൂകുല്യത്തിന് വരുന്നത് .ബാക്കിയുള്ളവർ സ്വന്തമായി വാഹനം വിളിച്ചു പോകാറാണ് പതിവ് .പലർക്കും ഈ അനൂകുല്യത്തെ കുറിച്ച് അറിയില്ല എന്നതാണ് കാരണം .


0 comments: