ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്നമാണ് . വലിയ പേപ്പര്‍ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം കെണികളിലേക്കു ആളുകളെ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവര്‍ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല.ഇത്തരം ബ്ലേഡ് പലിശക്കാർ നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേര് ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്.
വായ്പ തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായവരുടെ വീടുകളിൽ കയറിയും ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായതോടെയാണ്കോഴിക്കോട് സിറ്റി പൊലീസ് സ്വമേധയാ ഇടപെടാൻ തീരുമാനിച്ചത്. കൊള്ളപ്പലിശ ഈടാക്കൽ, കൃത്രിമ രേഖയുണ്ടാക്കി വസ്തു തട്ടൽ,കടക്കാർക്കെതിരെ വ്യാജ പരാതി നൽകൽ, ഭീഷണിപ്പെടുത്തൽ, കടക്കാർക്കെതിരെ വ്യാജ പരാതി നൽകൽ, ഭീഷണിപ്പെടുത്തൽ, കുടിയൊഴിപ്പിക്കൽ എന്നീ കേസുകളാണ് ബ്ലേഡ് പലിശക്കാർ നടത്തിവരുന്ന ചൂഷണം പൊലീസിന്റെ ശ്രദ്ധയിലകപ്പെടാൻ കാരണമായത് .
ഇത്തരം കേസുകളിൽ ആരും പരാതി പറയാൻ മടിക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് സിറ്റി പൊലീസ് സൈബർ സെല്ലിന്റെ വാട്സ്ആപ് നമ്പറിലേക്ക് (9497-97-6009)സന്ദേശം അയച്ചു പരാതിപ്പെടാവുന്നതാണ്.കാരണം വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകളെയും കുട്ടികളെയും മാനസികമായും ശാരീരികമായും ഭീഷണിപ്പെടുത്തുന്നത് കുറ്റകരമാണ്.ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും ഏജൻറുമാർക്കെതിരെയും തൊട്ടടുത്ത പൊലീസ്സ്റ്റേഷനിൽ പരാതി ബോധിപ്പിക്കേണ്ടതാണ്. അവർക്കെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും.
0 comments: