2022, മാർച്ച് 10, വ്യാഴാഴ്‌ച

മലയാളികള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി പുറനാട്ടിലേക്ക് ചേക്കേറുമ്പോള്‍...

                                           


 

നിലവിൽ ലഭ്യമായ കണക്കുകള്‍ പ്രകാരം 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് (ഇതില്‍ 3540% മലയാളികള്‍) മെഡിസിന്‍അനുബന്ധ കോഴ്‌സുകള്‍ക്കായി ചൈന, യുക്രൈന്‍, മൊള്‍ഡോവ, ഫിലിപ്പീന്‍സ്, റഷ്യ, ഹംഗറി എന്നിങ്ങനെ വലുതും ചെറുതുമായ രാജ്യങ്ങളിലെ പൊതുസ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ നീറ്റില്‍ യോഗ്യതാ റാങ്കും പഠനം പൂര്‍ത്തിയാക്കിയശേഷം തുല്യതാ പരീക്ഷയും, പ്രാക്ടീസിനും ഉന്നതവിദ്യാഭ്യാസത്തിനും ഇവര്‍ക്ക് നിര്‍ബന്ധമാണ്. എന്നാൽ ഈ യോഗ്യതാ പരീക്ഷയിലെ വിജയശതമാനം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്കുകള്‍പ്രകാരം തീരെക്കുറവാണ്. ഇങ്ങനെ യോഗ്യതാ പരീക്ഷ കൂടാതെ പലവര്‍ഷം ഹൗസ് സര്‍ജന്മാരായിമാത്രം തുടരുന്നവരെയും നമുക്ക് കാണാം. 

എന്നിരുന്നാലും മെഡിക്കല്‍അനുബന്ധ കോഴ്‌സുകള്‍ക്ക് 'ആവശ്യക്കാരേറെയും അവസരം കുറവും' എന്ന സ്ഥിതി കേരളത്തിലും ദേശീയതലത്തിലും രൂക്ഷമായിത്തന്നെ തുടരുകയാണ്. കൂടാതെ നീറ്റില്‍ ഏറ്റവുമധികം മത്സരത്തോത് (സീറ്റ്മത്സരാര്‍ഥി) അനുപാതമുള്ള സംസ്ഥാനമാണ് കേരളം, എങ്കിലും സംസ്ഥാന മെഡിക്കല്‍ സര്‍വകലാശാല വന്നിട്ട് ഒരു ദശകമായെങ്കിലും സര്‍വകലാശാല നല്ല അഫിലിയേഷന്‍ ഫീസ് ഈടാക്കുന്നെങ്കിലും തനത് മെഡിക്കല്‍ ഗവേഷണത്തിലോ ബിരുദവിദ്യാഭ്യാസത്തോതിലോ മൗലികമായ മാറ്റം വരുത്തിയതായി കാണാന്‍ കഴിയില്ല. പക്ഷേ, നഴ്‌സിങ് അവസരം ഏറെ നന്നായിട്ടുണ്ട്.

കൂടാതെ ഇന്ത്യയെപ്പോലെ ആരോഗ്യസേവനം കമ്മിയുള്ള ഒരു രാജ്യത്ത് അനുവര്‍ത്തിക്കേണ്ട വികസനവും നിലവാരവും ബന്ധപ്പെടുത്തിയ വിദ്യാഭ്യാസ സൗകര്യനയമല്ല മെഡിക്കല്‍ കൗണ്‍സിലും അനുവര്‍ത്തിക്കുന്നത്. അതായത് പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ദേവി ഷെട്ടി ഒരിക്കലെഴുതിയതുപോലെ ഇന്ത്യന്‍വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊക്കെ ബജറ്റ് മാതൃകയിലുള്ള ഫീല്‍ഡ് ആശുപത്രി ശൃംഖലകളിലാണ് ഫിസിഷ്യന്‍ ട്രെയിനിങ് നടക്കുന്നത്.

അടിസ്ഥാനപരമായി മെഡിക്കല്‍ പ്രായോഗികവിദ്യാഭ്യാസം രോഗിയുടെ കിടക്കയ്ക്കുചുറ്റും (ക്ലിനിക്കല്‍) ആയിട്ടാണ് നടക്കേണ്ടത്. അതുപോലെ അതിലേക്കുള്ള അറിവിന്റെ അടിസ്ഥാനവും പാലവുമാണ് പ്രീ ക്ലിനിക്കല്‍ ക്ലാസ്‌റൂം അധ്യയനം.അതിനാൽ ധാരാളം രോഗികളുള്ള ആശുപത്രികളുടെ സഞ്ചയത്തിനുചുറ്റും ഒരുക്കിയ ക്ലാസ് മുറികളും ഭൗതിക ബയോ സയന്‍സ്പാതോളജിഫൊറന്‍സിക് ലാബുകളുമായി മെഡിക്കല്‍ കോളേജിനെ പുനഃസങ്കല്പിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇതൊക്കെത്തന്നെ കോവിഡ് പശ്ചാത്തലത്തില്‍ ഗണ്യമായി ഡിജിറ്റൈസ് ചെയ്യപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഇന്നും കോളേജുകളുടെ ഭൗതികഡിസൈനില്‍പ്പോലും തീര്‍ത്തും വാര്‍പ്പുമാതൃകകളാണ് നമ്മള്‍ പിന്തുടരുന്നത്. കൂടാതെ വിദ്യാര്‍ഥിയുടെയും അധ്യാപകന്റെയും അറിവിനെയും കഴിവിനെയും പഠനനേട്ടത്തെയും സമഗ്രമായി അളക്കുന്നതിനുപകരം അളവ്‌നാടയുമായി ഹോസ്റ്റല്‍മുറികളും ഫാക്കല്‍റ്റിമുറികളും കുളിമുറികളും ഇന്‍സ്‌പെക്ടര്‍മാര്‍ അളക്കുമ്പോള്‍ റെഗുലേഷന്റെ ബോധനത്തിലെ മികവ് എന്ന ലക്ഷ്യംതന്നെ നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള അവസരനിഷേധത്തിന്റെ ഫലമായിട്ടാണ് പ്രത്യക്ഷത്തില്‍ത്തന്നെ 5000ത്തിലധികം മലയാളിവിദ്യാര്‍ഥികള്‍ യുദ്ധത്തിന്റെയും കോവിഡിന്റെയുമെല്ലാം ഒന്നാം ഇരകളായി മാറുന്നത്.

വാര്‍പ്പ് മാതൃകകള്‍ വേണ്ട

പ്രധാനമന്ത്രി, സ്ഥലമുള്‍പ്പെടെ നല്‍കി കെല്‍പ്പുള്ള സ്വകാര്യനിക്ഷേപം മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉടന്‍ വേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞിരിക്കുന്നു. ഉത്പാദനമില്ലാതെ കിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി നമ്മുടെ വിദ്യാഭ്യാസ അവസരം മെച്ചപ്പെടുത്താന്‍ കുറെ വര്‍ഷം പാട്ടത്തിനു നല്‍കിക്കൂടേ? നിലവിൽ തന്നെ സര്‍വകലാശാലകളില്‍ത്തന്നെ എത്ര ഭൂമി തരിശുകിടക്കുന്നു. ഭൂമി വിഴുങ്ങുന്ന വന്‍സര്‍വകലാശാലകളുടെയൊക്കെ കാലം ഭൂമിക്കു പരിധിയുള്ള ഒന്നാം ലോകരാജ്യങ്ങളിലൊക്കെ എന്നേ കഴിഞ്ഞു. ലോകപ്രശസ്തമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സും ട്രോപ്പിക്കല്‍ മെഡിസിനുമൊക്കെ ലണ്ടന്‍ നഗരമധ്യത്തിലെ 'ഒറ്റക്കൂറ്റന്‍' എടുപ്പുകളാണ്. ഇതൊക്കെ അധികസ്ഥലം ലീസിനെടുത്തൊക്കെയാണ് അവര്‍ വികസിക്കുന്നത്.

കേരളത്തിലെ മെഡിക്കല്‍വെറ്ററിനറികാര്‍ഷിക സര്‍വകലാശാലകളുടെ നിക്ഷേപ പശ്ചാത്തലവും വേണ്ടത്ര പഠനസൗകര്യം ഒരുക്കുന്നുണ്ടോ എന്നും നമ്മൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. കൂടാതെ എല്ലാ ജില്ലയ്ക്കും ഒരു മെഡിക്കല്‍ കോളേജ് എന്ന ആശയവും ശക്തമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കൂടാതെ കോവിഡ് നല്‍കിയ പുതിയ ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ചുള്ള ഫാക്കല്‍റ്റി ഒരേസമയം കൂടുതല്‍ പേരെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. അതുപോലെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് 160ലധികം പുതിയ അക്കാദമിക് പരിപാടികള്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറുടെ കമ്മിറ്റി നിര്‍ദേശിച്ചത് സര്‍ക്കാര്‍ നന്നായി നടപ്പാക്കാനാരംഭിച്ചിരുന്നു. ഇവയുടെയെല്ലാം പഠനാവസരനേട്ടം വിദ്യാര്‍ഥികള്‍ക്കു ലഭിക്കണം. 

അവസരങ്ങള്‍ അവഗണിക്കരുത്

ഉന്നതവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വളര്‍ച്ചത്തോതിലെ മന്ദഗതിതന്നെയാണ് അഭിരുചിയുള്ള മലയാളിവിദ്യാര്‍ഥി മാന്‍ഡറിനിലും റഷ്യനിലും ഒക്കെ മെഡിക്കല്‍വിദ്യാഭ്യാസം തേടേണ്ടിവരുന്നതിന്റെ യാഥാർത്ഥ്യം. കൂടാതെ പരിഭാഷയിലൂടെ ഗ്രഹിക്കുന്ന രോഗീവിവരണത്തിന്റെയും അധ്യയനത്തിന്റെയും പരിമിതി ഊഹിക്കാം. അതായത് അധ്യാപകന്‍ ഇംഗ്ലീഷില്‍ പറഞ്ഞാലും രോഗി മാതൃഭാഷയിലല്ലേ സംസാരിക്കൂ! എന്നാൽ മെഡിക്കല്‍വിദ്യാഭ്യാസ ഉള്ളടക്കംകൊണ്ട് കൂടുതല്‍ കഠിനാധ്വാനവും ഓര്‍മശക്തിയും കായികബലവും അഭിരുചിയും സേവനമനഃസ്ഥിതിയും ആവശ്യപ്പെടുന്നതാണ്. കൂടാതെ വെറും അക്കാദമിക് മികവിനുപരി സാങ്കേതികവിദ്യയുടെ സമര്‍ഥമായ ഉപയോഗവും മരുന്നുനിര്‍മാണ, രോഗനിര്‍ണയ സങ്കേതങ്ങളുടെ സമ്മേളനവുമാണ് ഇന്ന് ചികിത്സാ ശാസ്ത്രം. ഇതു തിരിച്ചറിഞ്ഞ് പൊതുമേഖലയിലെ നിര്‍ദിഷ്ട വികസനം വേഗം പൂര്‍ത്തിയാക്കുകയും ഉചിതമായ സ്വകാര്യമേഖലാ നിക്ഷേപത്തോടെ കൂടുതലവസരങ്ങള്‍ ഒരുക്കുകയുമാണ് വേണ്ടത്.

ഏകദേശം 5000 മലയാളിവിദ്യാര്‍ഥികള്‍ ചൈന മുതല്‍ യുക്രൈന്‍വരെയുള്ള മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 120 മില്യണ്‍ ഡോളര്‍ (900 കോടി രൂപയെങ്കിലും) പ്രതിവര്‍ഷം ചെലവിടുന്നു എന്നതോര്‍ക്കുമ്പോഴും കൂടാതെ ഈ നേരിട്ടുള്ള വിദേശനിക്ഷേപം നമ്മുടെ ചിന്താബാന്ധവംകൊണ്ട് സംസ്ഥാനത്തിനും രാജ്യത്തിനും നഷ്ടമാവുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് നമ്മുടെ ഖിന്നത പൂര്‍ണമാവുന്നത്. കൂടാതെ കുറഞ്ഞത് 10 മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനുള്ള പണമാണ് അഞ്ചുവര്‍ഷംകൊണ്ട് മൂന്നാം ലോകത്തുനിന്ന് രണ്ടാംലോകം നേടിയെടുക്കുന്നത്, അതിനാൽ യുദ്ധം കഴിയുംവരെ ഇവരുടെ അനിശ്ചിതഭാവിയും ഇനി നമ്മുടെ ബാധ്യതയാവുന്നു. 




0 comments: