2024, ജൂൺ 22, ശനിയാഴ്‌ച

നീറ്റ് വിവാദം: നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

                                             


           

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെത്തുടർന്ന് നീറ്റ് കൗൺസലിങ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൂടാതെ നീറ്റുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കാനായി മാറ്റി. 14 ഹർജികളാണ് വ്യാഴാഴ്ച്ച സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. ഇതിൽ വ്യക്തികത പരാതിയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിക്ക് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.


കത്തിക്കരിഞ്ഞ ചോദ്യക്കടലാസ് പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി 

നീറ്റ് ചോദ്യപ്പേപ്പറിന്റെയും ഉത്തരക്കടലാസിന്റെയും കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ വ്യാഴാഴ്ച അറസ്റ്റിലായ അമിത് ആനന്ദിന്റെ പട്നയിലെ വസതിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇദ്ദേഹം ചോദ്യപ്പേപ്പർ ചോർച്ചക്കേസുകളിൽ മുമ്പും പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാൾ ചോദ്യപ്പേപ്പർ നൽകാമെന്നു വാഗ്ദാനംചെയ്ത് നാലു ഉദ്യോഗാർഥികളിൽ നിന്നായി 32 മുതൽ 35 ലക്ഷം രൂപവരെ വാങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്താക്കി.


തലേദിവസം ചോദ്യപ്പേപ്പർ കിട്ടി -അറസ്റ്റിലായ വിദ്യാർഥി

മേയ് ഒന്നിന് രാജസ്ഥാനിലെ കോട്ടയിൽ നീറ്റ് കോച്ചിങ്ങിലായിരുന്ന തന്നോട് അമ്മയുടെ സഹോദരനായ സിക്കന്ദർ യാദവേന്ദു പട്നയിലേക്ക് വരാൻ പറയുകയും, ചോദ്യപ്പേപ്പർ ചോർത്തി നൽകാമെന്നും ഉത്തരം മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതണമെന്നും നിർദേശിക്കുകയായിരുന്നു. പിന്നീട് മേയ് നാലിന് ചോദ്യപ്പേപ്പർ തന്നു. അതിനുള്ള ഉത്തരങ്ങൾ മുൻകൂട്ടി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു. അതേ ചോദ്യപ്പേപ്പർ തന്നെയായിരുന്നു പരീക്ഷാകേന്ദ്രത്തിലും തനിക്ക് ലഭിച്ചത്. ഇതിനായി 40 ലക്ഷം രൂപയാണ് നിതീഷ് കുമാറിനും അമിത് ആനന്ദിനും നൽകിയത്.


തേജസ്വി യാദവിന് പങ്കെന്ന് ബി.ജെ.പി.യും, കെട്ടുകഥയെന്ന് ആർ.ജെ.ഡി.യും 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാവിവാദത്തിൽ രാഷ്ട്രീയപ്പോര്. ബിഹാറിലെ പ്രതിപക്ഷനേതാവ് തേജസ്വി യാദവിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് ബി.ജെ.പി.നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ വിജയ് സിൻഹ ആരോപികുന്നത്. ബിഹാറിലെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ സൂത്രധാരൻ സിക്കന്ദർ കുമാർ യാദവേന്ദുവിന് താമസസൗകര്യം ശരിയാക്കിയത് തേജസ്വിയുടെ പേഴ്സണൽ സെക്രട്ടറി പ്രീതം കുമാറാണെന്ന ആരോപണമാണ് ഉപമുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ബി.ജെ.പി.യും നിതീഷ് സർക്കാരും കുറ്റക്കാരെ രക്ഷിക്കാനായി കെട്ടുകഥകൾ മെനയുകയാണെന്ന് ആർ.ജെ.ഡി. തിരിച്ചടിച്ചു.

0 comments: