2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചാൽ മുക്കാൽ ലക്ഷം ധനസഹായം



 ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. തൊഴിലുറപ്പ് ജോലിക്കിടെ മരിച്ചാൽ മരിച്ച ആളുടെ കുടുംബത്തിന് ധനസഹായം നൽകുന്ന പദ്ധതിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ. ജോലിക്കിടെ അപകടം സംഭവിച്ച് മരിച്ചാൽ മാത്രമല്ല ധനസഹായം ലഭിക്കുന്നത്. ഹൃദയാഘാതംമൂലമോ കുഴഞ്ഞു വീണു മരണം സംഭവിച്ചാലും ധനസഹായം മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കുന്നതായിരിക്കും. 75000 രൂപയാണ് ധനസഹായം നൽകുക. തൊഴിലുറപ്പ് ജോലിക്കിടെ അംഗവൈകല്യം സംഭവിച്ചാലും ഈ തുകയ്ക്ക് അർഹതയുണ്ട്.

തൊഴിലാളികള്‍ക്കൊപ്പം തൊഴില്‍ സ്ഥലത്ത് എത്തുന്ന കുട്ടികള്‍ക്ക് മരണമോ സ്ഥിരമായ അംഗവൈകല്യമോ ഉണ്ടായാല്‍ രക്ഷാകര്‍ത്താവിന് 37500 രൂപ ലഭിക്കും. മരണം നടന്ന അഞ്ച് ദിവസത്തിനകം ഗ്രാമപഞ്ചായത്ത് പണം നൽകണമെന്നാണ് സർക്കാർ നിർദ്ദേശം. സഹായ ധനമായി നൽകുന്നത് ആം ആദ്മി ബീമാ യോജന പ്രകാരമുള്ള എക്സ്ഗ്രേഷ്യയാണ്.2005 സെപ്തംബറില്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയതോടെ സെപ്തംബര്‍ 7 മുതല്‍ ഇത് രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരികയാണ്. തുടക്കത്തില്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ മാത്രമായിരുന്നു പ്രാബല്യത്തില്‍ വന്നതെങ്കിലും 2008 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു.

0 comments: