2021, ഒക്‌ടോബർ 17, ഞായറാഴ്‌ച

വാക്സീന്‍ എടുക്കാത്തവര്‍ കോളേജില്‍ വരണ്ട. വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സര്‍ക്കാര്‍

 


വിദ്യാര്‍ത്ഥികള്‍ക്ക്  സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമ്ബോള്‍ വാക്സീനേഷന്‍ നിബന്ധനയില്‍ ഇളവ് നല്‍കിയും, വിമുഖത മൂലം വാക്സീന്‍  എടുക്കാത്തവര്‍ക്ക് നേരെ സര്‍ക്കാര്‍ നിലപാട് എടുത്തു .

കോളേജില്‍ വിമുഖത മൂലം വാക്സീന്‍ എടുക്കാത്ത വിദ്യാര്‍ഥികളേയും അധ്യാപകരേയും  പ്രവേശിപ്പിക്കേണ്ട എന്നാണ് അറിയിച്ചിരിക്കുന്നത്. വിമുഖത മാറ്റാന്‍ ബോധവല്‍ക്കരണം നടത്താനും പറഞ്ഞിട്ടുണ്ട്.

അപ്പോൾ തന്നെ, കോളേജിൽ 18 തികയാത്തതിനാല്‍ വാക്സീന്‍ എടുക്കാനാവാത്തവര്‍ക്ക്  പോകാം. രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കും കാലാവധി ആകാത്തതിനാല്‍  ഇളവുണ്ട്.  നിലവിലുള്ള രീതിയില്‍ 6 മണിക്കൂര്‍ ക്‌ളാസ് എന്ന രീതി എഞ്ചിനീയറിങ് കോളേജുകള്‍ നടക്കും. ഉത്തരവില്‍ കോളേജുകള്‍ 4 തരം സമായക്രമങ്ങളില്‍ തുറക്കാം എന്നും  അറിയിച്ചിരിക്കുന്നു. കോളേജുകള്‍ ഈ മാസം 18 നാണ് പൂര്‍ണമായി തുറക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഉണ്ടാകും. സര്‍ക്കാരിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്‌  ഇളവ് ലഭിക്കേണ്ട പരിപാടികള്‍ പ്രത്യേകം അനുമതി വാങ്ങണമെന്നാണ്.

മന്ത്രിസഭായോഗം അതനിടെ കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍  തീരുമാനം  എടുത്തു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന (ബി.പി.എല്‍) കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. ക്ഷേമനിധി/സാമൂഹ്യക്ഷേമ/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍  വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും ആനുകൂല്യം ലഭിക്കും.

0 comments: