തിരുവനന്തപുരം :സിഗ്നൽ ലംഘനവും അമിതാവേഗതയും കണ്ടെത്താൻ ഉള്ള ക്യാമറ കണ്ണുകൾ ഇനി പഴങ്കഥ.പുകപരിശോധന സര്ട്ടിഫിക്കറ്റില്ലാത്തതു മുതല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതു വരെയുള്ള ഗതാഗതക്കുറ്റങ്ങള്‍ പിടികൂടാന്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഉള്ള ന്യൂജന്‍ എന്‍ഫോഴ്മെന്റ് സംവിധാനം നിരത്തുകളിലേക്ക്. 720 കേന്ദ്രങ്ങളിലായാണ് ഇവ സ്ഥാപിക്കുന്നത്. നിലവില്‍ കാമറകളും ഇന്റർ സെപ്റ്റര്‍ വാഹനങ്ങളുമാണ് മോട്ടോര്‍ വാഹനവകുപ്പിനുള്ളത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കണ്ട്രോള് റൂമില്‍ എത്തിക്കും എന്നതാണ് ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെകഗ്നിഷന്‍ (എ.എന്‍.പി.ആര്) സൗകര്യത്തോടും നിര്‍മിതബുദ്ധിയുടെ സഹായത്തോടെയുമുള്ള ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനത്തിന്റെ പ്രത്യേകത.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം നിലവിൽ വരുന്നത്.ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ബൈക്കുകളില്‍ മൂന്നുപേരുടെ സഞ്ചാരം, നിയമലംഘിച്ചുള്ള പാര്‍ക്കിങ്, വണ്‍വേ തെറ്റിക്കല്‍, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവയെല്ലാം ഈ സംവിധാനം സ്വയം തിരിച്ചറിയും. മെഷീന് ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുറ്റങ്ങള്‍ ഏതെല്ലാമെന്നതും സ്വഭാവവും ഓണ്‍ലൈന്‍ സംവിധാനത്തെ പഠിപ്പിച്ചതെന്ന് ജോയ്ന്റ് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഹെല്‍മറ്റില്ലാത്തവരെ കണ്ടെത്തുന്നതിനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
വാഹനങ്ങളുടെ എല്ലാം വിവരങ്ങൾ അടങ്ങുന്ന കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ വാഹൻ പോർട്ടലിന്റെ വിവരശേഖരണവും ആയി (ഡാറ്റാബേസ്) പുതിയ ഓൺലൈൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നൈസേഷൻ സംവിധാനം വഴി വാഹനത്തിന്റെ പെർമിറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് അടക്കം രേഖകൾ ഉദ്യോഗസ്ഥരില്ലാതെ ഈ സംവിധാനം സ്വയം പരിശോധിക്കുന്നതാണ്.
0 comments: