2022, ഏപ്രിൽ 16, ശനിയാഴ്‌ച

10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കാന്‍ സിബിഎസ്‍ഇ (CBSE): പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റാന്‍ സാധ്യത

                                        


10, 12 ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷക്ക് കൂടുതല്‍ വെയിറ്റേജ് നല്‍കാന്‍ സിബിഎസ്‍ഇ (CBSE) തയ്യാറെടുപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അതായത് ടേം ഒന്ന്, ടേം രണ്ട് പരീക്ഷകള്‍, ഇന്റേണല്‍ അസെസ്മന്റ്, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ഫലം പ്രഖ്യാപിക്കുക എന്ന് സിബിഎസ്‍ഇ അറിയിച്ചു. എന്നാലാവട്ടെ രണ്ടാം ടേം പരീക്ഷക്ക് ലഭിക്കുന്ന വെയിറ്റേജ് എത്രയാണെന്ന് സിബിഎസ്‌ഇ വ്യക്തമാക്കിയിട്ടില്ല.

സിബിഎസ്‌ഇ, ഒന്ന്, രണ്ട്, ടേം പരീക്ഷകള്‍ക്ക് ഒരേ വെയിറ്റേജ് ആയിരിക്കും എന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. പക്ഷേ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും അക്കാദമിക് വിദ​ഗ്ധരും ഉള്‍പ്പെടെ ഉള്ളവര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു.

പിന്നീട് ഒന്നാം ടേമില്‍ നിന്നും കണക്കിലെടുക്കുന്ന വെയിറ്റേജ് കുറക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്‍ഇ ചെയര്‍പേഴ്സണ്‍ വിനീത് ജോഷിക്ക് നാഷണല്‍ പ്രോ​ഗ്രസീവ് സ്കൂള്‍സ് കോണ്‍ഫറന്‍സ് (National Progressive Schools' Conference (NPSC)) കത്തയച്ചിരുന്നു. ഇതിൽ സ്വന്തം സെന്ററുകളില്‍ നടന്ന ഒന്നാം ടേം പരീക്ഷയില്‍ പല സ്കൂളുകളും അന്യായമായ മാര്‍​ഗങ്ങള്‍ സ്വീകരിച്ചെന്നും ഈ സ്കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ മിക്ക വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്കും നേടിയെന്നും കത്തില്‍ പറയുന്നു. കൂടാതെ ചില സ്കൂളുകള്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ഒന്നാം ടേമിന് കൂടുതല്‍ വെയിറ്റേജ് നല്‍കുന്നത് അന്യായമാണെന്നും പ്രതിഷേധവുമായി രംഗത്തെത്തിയ വിദ്യാര്‍ഥികളും സൂചിപ്പിച്ചിരുന്നു. അതിനാൽ ടേം രണ്ടില്‍ സ്വന്തം സ്കൂളുകള്‍ ആയിരിക്കില്ല പരീക്ഷാ സെന്റര്‍ എന്ന് സിബിഎസ്‌ഇ അറിയിച്ചിട്ടുണ്ട്.

10, 12 ക്ലാസുകള്‍ക്കായി ആദ്യമായാണ് സിബിഎസ്‌ഇ രണ്ട് ടേം പരീക്ഷകള്‍ നടത്തുന്നത്. ഇതിൽ കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പ് നടത്താന്‍ മതിയായ സമയമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കൂടാതെ രണ്ട് ടേം പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം നല്‍കുമെന്ന് ദേശീയ വിദ്യാഭ്യാസ നയം (NEP) വ്യക്തമാക്കിയിരുന്നെങ്കിലും അടുത്ത വര്‍ഷം മുതല്‍ ഒറ്റപ്പരീക്ഷയെന്ന പഴയ രീതിയലേക്ക് സിബിഎസ്‌ഇ മടങ്ങിപ്പോകാനാണ് സാധ്യത.

അടുത്ത വ‍ര്‍ഷം മുതൽ പഴയ പോലെ തന്നെയായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്രകാരം ടേം 2 പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീ‍ഡിയയില്‍ വിദ്യാ‍ര്‍ഥികളുടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മാത്രമല്ല പല കോണുകളില്‍ നിന്നും വിമ‍ര്‍ശനങ്ങളും ഉയരുന്നുണ്ട്. അതിനാൽ തന്നെ പഴയ വാര്‍ഷിക പരീക്ഷാ സമ്ബ്രദായത്തിലേക്ക് ഇനി സിബിഎസ്‌ഇ തിരിച്ച്‌ പോകാനാണ് സാധ്യത. എന്നാലാവട്ടെ സിലബസ് വെട്ടിക്കുറയ്ക്കുന്നത് അടുത്ത വര്‍ഷവും തുടരും. കാരണം കോവിഡ് പ്രതിസന്ധി കാരണം വിദ്യാര്‍ഥികള്‍ക്ക് നിരവധി ക്ലാസുകള്‍ നഷ്ടമായിരുന്നു. ഇങ്ങനെ 2020ല്‍ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും സിലബസുകള്‍ 30 ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇത് തുടരാനാണ് ഇനിയും സാധ്യത.

അതിനാൽ ഈ അധ്യയന വര്‍ഷത്തെ ആദ്യ ടേം പരീക്ഷ നവംബര്‍- ഡിസംബര്‍ മാസങ്ങളിലാണ് നടന്നത്. രണ്ടാം ടേം ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.

0 comments: