2022, ജൂൺ 1, ബുധനാഴ്‌ച

കുട്ടികളുടെ ഹാജര്‍ ഇനി പഞ്ചിങ് യന്ത്രം നോക്കും

 

കുട്ടികളുടെ ഹാജര്‍ ഇനി പഞ്ചിങ് മെഷീന്‍ നോക്കും. ഹാജര്‍ ബുക്ക് പഴങ്കഥയാക്കി പാണ്ടനാട് ഗവ.ജെ.ബി.എസ് സ്കൂളിലാണ് പഞ്ചിങ് യന്ത്രം സ്ഥാപിച്ചത്. വിരലടയാളം പതിപ്പിക്കുന്നതിന് പകരമായി കുട്ടികളുടെ ഐ.ഡി കാര്‍ഡിലെ ചിപ്പ് ഘടിപ്പിച്ച ഭാഗം പഞ്ചിങ് യന്ത്രത്തിലമര്‍ത്തിയാലുടന്‍ സ്കൂളിലെത്തിയ വിവരം രക്ഷിതാക്കളുടെ ഫോണില്‍ സന്ദേശമായെത്തും. വരുന്നതും പോകുന്നതും ഇതുവഴിയറിയാന്‍ സാധിക്കും.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളിലായി കഴിഞ്ഞ അധ്യയനവര്‍ഷം വരെ 17 കുട്ടികളെ ഉണ്ടായിരുന്നുള്ളു. അഞ്ചാം ക്ലാസുകാര്‍ വിട്ടുപോയെങ്കിലും ഇക്കുറി 24 കുട്ടികളുണ്ട്. നാല് അധ്യാപകരുടെ ആലോചനയില്‍ ഉടലെടുത്ത പുതിയആശയ സാക്ഷാത്കാരത്തിന് 25,000രൂപ കണ്ടെത്തിയത് അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ്. മറ്റു സ്കൂളുകളില്‍‌ ഇല്ലാത്ത സൗകര്യങ്ങളുണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ എത്തൂവെന്ന ചിന്തയിലാണ് ഇതിന് തുടക്കമിട്ടത്.

ഇതിനൊപ്പം ക്ലാസ് മുറികളും സ്മാര്‍ട്ടാണ്. പുതിയ സംവിധാനങ്ങള്‍ കാലോചിതമായി ഏര്‍പ്പെടുത്തിയാല്‍ മാത്രമേ വിദ്യാഭ്യാസ രംഗത്ത് പിടിച്ച്‌ നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് എട്ടര വര്‍ഷമായ പ്രഥമാധ്യാപകന്‍ കൊല്ലം ശാസ്താംകോട്ട സ്വദേശി എച്ച്‌.ആര്‍. ജലീല്‍ പറഞ്ഞു.

0 comments: