2022, ജനുവരി 17, തിങ്കളാഴ്‌ച

ഒന്ന് മുതൽ ഒമ്പതാം ക്ലാസുകൾ ഓൺലൈനിൽ :അദ്ധ്യാപകർ സ്കൂളിൽ എത്തണം, സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കി:വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

 


967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇതിനായി പ്രത്യേക മുറികള്‍ ഉള്‍പ്പടെ സജ്ജീകരിക്കുമെന്നും സ്കൂള്‍ മാര്‍ഗരേഖ സംബന്ധിച്ച്‌ ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ  വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. ഈ സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ യോഗം ചേരും.500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളിലാണ് വാക്സിനേഷന്‍ കേന്ദ്രം ഒരുക്കുക. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന്‍ സ്വീകരിക്കാം. ഭിന്ന ശേഷിക്കാര്‍ക്ക് വാക്സിന്‍ വേണ്ടെങ്കില്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. അല്ലാത്ത കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതം വേണം.51 ശതമാനം കുട്ടികള്‍ ഇതിനകം വാക്സിനെടുത്തു കഴിഞ്ഞു - മന്ത്രി പറഞ്ഞു.

'ഒന്നു മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി പുതുക്കിയ ടൈംടേബിള്‍ പ്രഖ്യാപിക്കും. അതേസമയം അദ്ധ്യാപകര്‍ സ്കൂളുകളില്‍ എത്തുകയും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ നേതൃത്വം വഹിക്കുകയും വേണം. 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളുകളില്‍ ക്ലാസുകള്‍ തുടരും. 22, 23 തീയതികളില്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ ശുചീകരണ യജ്ഞം നടത്തും. കൊവിഡ് കാലത്തെ ക്ലാസ് റൂം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച്‌ വിശദമായ മാര്‍ഗരേഖ സ്കൂള്‍ തുറക്കുമ്ബോള്‍ നല്‍കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.

മറ്റന്നാള്‍ മുതലാണ് സ്കൂളുകളില്‍ വാക്സിനേഷന്‍ ആരംഭിക്കുക. കഴിഞ്ഞദിവസം നടന്ന ഉന്നത തല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പിന് കീഴിലുള്ള ജില്ലാ ടാസ്‌ക് ഫോഴ്സ് വാക്‌സിനേഷന്‍ നടത്തേണ്ട സ്‌കൂളുകള്‍ കണ്ടെത്തുന്നത്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയിറ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ ഉറപ്പാക്കണം. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സെന്ററുകള്‍ അടുത്തുള്ള സര്‍ക്കാര്‍ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും. വാക്സിനേഷന്‍ മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കും. വാക്സിന്‍ എടുത്ത കുട്ടികളെ മുപ്പതുമിനിട്ട് നിരീക്ഷണത്തില്‍ ഇരുത്തും. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ആ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സുകളും ഉണ്ടാവും.

സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇതിനായി പ്രത്യേക മുറികള്‍ ഉള്‍പ്പടെ സജ്ജീകരിക്കുമെന്നും സ്കൂള്‍ മാര്‍ഗരേഖ സംബന്ധിച്ച്‌ ഉന്നതതല യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.




0 comments: