2021, നവംബർ 30, ചൊവ്വാഴ്ച

ഒമൈക്രോണ്‍ ഭീഷണി: കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി

 

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ രാജ്യത്ത് കോവിഡ് നിയന്ത്രണം ഡിസംബര്‍ 31 വരെ നീട്ടി.

മുന്‍കരുതലിന്റെ ഭാഗമായാണ് നിലവിലുള്ള കോവിഡ് നിയന്ത്രണം നീട്ടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനാണ് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.അതിനിടെ, പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

നിലവിൽ രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാണ്. എന്നാൽ പുതിയ വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലും ജാഗ്രതയും തുടരണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള പരിശോധന രീതികൾ ഉപയോഗിച്ച് ഒമൈക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ആന്റിജൻ, ആർടി-പിസിആർ, ജനിതക ശ്രേണീകരണം എന്നിവ വഴി ഇതിനെ കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകൾ വർധിപ്പിച്ച് ഒരു കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകൾ തോറുമുള്ള വാക്സിനേഷനൻ ക്യാമ്പ് ശക്തമാക്കി. ഡിസംബർ 31 വരെ വാക്സിനേഷൻ ക്യാമ്പ് തുടരാൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

വൈറസ് ബാധ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നതിന് പരിശോധനകൾ കൂട്ടാൻ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും നിർദേശിച്ചു. ഇതിനായി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും രാജേഷ് ഭൂഷൺവിളിച്ചുചേർത്തസംസ്ഥാനങ്ങളുടെയുംകേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗത്തിൽ നിർദേശിച്ചു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ആർടി- പിസിആർ അടക്കമുള്ള പരിശോധനാരീതികൾ ഫലപ്രദമാണ്. പുതിയ സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കേണ്ടതിനാൽ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണം. കൂടാതെ വീടുകളിലെ ക്വാറന്റൈൻ ഫലപ്രദമാണ് എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.

0 comments: