സ്കൂളിലേക്കു വരുന്ന വഴിയില്‍ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴ മടക്കമുള്ള പഴങ്ങള്‍ കഴിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഇക്കാര്യത്തില്‍ വലിയ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. വൃത്തിയുള്ള മാസ്ക് കുട്ടികള്‍ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂള്‍ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.കുട്ടികളുടെ സമ്പൂർണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 42 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്.
0 comments: