2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് പകരം ചോദിക്കാൻ സർക്കാർ, ഇനിമുതൽ 75,000 രൂപ പിഴയും കഠിനതടവും



 ന്യൂഡൽഹി: മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. മൃഗങ്ങളെ മരണപ്പെടുകയോ കൊല്ലുകയോ ചെയ്താൽ ഇനിമുതൽ 50 രൂപ പിഴ അടച്ചാൽ മതിയാകില്ല. 75,000 രൂപ പിഴയും കഠിനതടവുമാണ് ഇനി ശിക്ഷ. 60 വർഷം പഴക്കമുള്ള മൃഗങ്ങൾക്കെതിരെയുള്ള ക്രൂരഹത്യ തടയുന്നതിനുള്ള നിയമം ആണ് നിലവിൽ വരാൻ പോകുന്നത്.പുതിയ കരടു നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായാല്‍ 75,000 രൂപയോ അല്ലെങ്കില്‍ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടിയോ പിഴയും, കൂടാതെ, അഞ്ച് വര്‍ഷം കഠിന തടവും അല്ലെങ്കില്‍ ഇവ രണ്ടും അനുഭവിക്കേണ്ടതായി വരും.

 പുതിയ കരട് നിയമപ്രകാരം അതിക്രമങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.

  •  നിസ്സാരമായ മുറിവ്.
  •  സ്ഥിര വൈകല്യത്തിന് കാരണമായ മുറിവ്.
  •  ക്രൂരമായ മർദ്ദനം കാരണം കൊല്ലപ്പെടൽ.
 ഈ 3 അതിക്രമങ്ങളെ അടിസ്ഥാനമാക്കി 750 രൂപ മുതൽ 75,000 രൂപ വരെ പിഴയും അഞ്ച് വർഷം വരെ കഠിനതടവും ഏർപ്പെടുത്താൻ നിശ്ചയിച്ചിരിക്കുന്നു.ഇപ്പോള്‍ നില നില്‍ക്കുന്ന നിയമപ്രകാരം ഒരു മൃഗത്തെ അടിക്കുക, തൊഴിക്കുക, പീഡിപ്പിക്കുക, പട്ടിണിക്കിടുക, അമിത ഭാരം എടുപ്പിക്കുക, അമിതമായി സവാരിക്ക് ഉപയോഗിക്കുക, അംഗഛേദം ഇവ ഏതെങ്കിലും ചെയ്യുക വഴി 10 മുതല്‍ 50 രൂപ വരെ പിഴ ലഭിക്കാവുന്നതാണ്. മാത്രമല്ല ഈ നിയമത്തിൽ അതിക്രമങ്ങളെ തരം തിരിച്ചു കാണിച്ചിട്ടില്ല. നിലവിലെ നിയമപ്രകാരം മനുഷ്യൻ ഉൾപ്പെടാത്ത ജീവികൾ എന്നാണ് നിർവജിച്ചിട്ടുള്ളത്.
നിലവിൽ രാജ്യത്ത് 316 മൃഗങ്ങൾക്ക് എതിരെ ക്രൂരത കാണിച്ച കേസുകൾ നിലനിൽക്കുന്നുണ്ടെന്നും  രാജ്യസഭയെ മന്ത്രി ഗിരിരാജ് സിംഗ് അറിയിച്ചു.ഇതില്‍ 64 കേസുകള്‍ സുപ്രീം കോടതിയിലും 38 കേസുകള്‍ ഡല്‍ഹി ഹോക്കോടതിയിലും പെന്റിംഗ് ആണ്. അതേസമയം, മഹാരാഷ്ട്രയിലും തമിഴ് നാട്ടിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ച രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മത്സ്യബന്ധന മൃഗ വളര്‍ത്തു കാര്യ മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞത് ഇങ്ങനെ, "കര്‍ശനമായ പിഴയോട് കൂടി PCA, 1960 ഭേദഗതി ചെയ്യുന്നതിന്റെ ആവശ്യകത സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നു. പിഴ വര്‍ദ്ധനവും ശിക്ഷ നടപടികളും ഉള്‍പ്പെടുത്തിയാണ് ഇത് ഭേദഗതി ചെയ്തിട്ടുള്ളത്".
എന്നാൽ ശിക്ഷ രീതിയെ കുറിച്ചോ ഏത് തരം ശിക്ഷ ആണെന്നോ വ്യക്തമാക്കിയില്ല.കഴിഞ്ഞ വര്‍ഷം സൈലന്റ് വാലി ഫോറസ്റ്റില്‍ വച്ച്‌ കൈതച്ചക്കയില്‍ ഗുരുതരമായ പടക്കം വച്ച്‌ ആനയുടെ വായില്‍ പൊള്ളലേല്‍ക്കുകയും അത് മൂലം ആന ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ ചൂണ്ടിക്കാട്ടി രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖര്‍ ആണ് ചോദ്യം ഉന്നയിച്ചത്.
പുതിയ നിയമം നടപ്പാക്കുന്നതിന് മുമ്പ് ജനങ്ങൾക്ക് മുമ്പാകെ ഈ നിയമം സമർപ്പിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയുകയും പരിഗണിക്കുകയും ചെയ്യുന്നതായിരിക്കും.നല്ല അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് നിയമം പ്രഭാല്യത്തിൽ വരിക.


0 comments: