2022, മാർച്ച് 14, തിങ്കളാഴ്‌ച

മുൻഗണനാ വിഭാഗം റേഷൻ കാർഡ്: അനർഹർക്ക് ഏപ്രിൽ മുതൽ പിഴയും ശിക്ഷയും

 


അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഈ മാസം 31നുശേഷം സ്വമേധയാ സറണ്ടർ ചെയ്യാൻ അനുവദിക്കില്ലെന്നും മുതൽ ഇത്തരക്കാ‍ർക്ക് പിഴയും ശിക്ഷയും ചുമത്തുമെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

അനർഹമായി കൈവശം വച്ചിരുന്ന 1,69,291 കാർഡുകൾ ഇതുവരെ സറണ്ടർ ചെയ്തു. ഇതിനുപകരം അർഹരായ 1,53,254 പേർക്ക് കാർഡ് നൽകി.135 റേഷൻ കടകളുടെ അംഗീകാരം റദ്ദാക്കി. ലൈസൻസികൾക്ക് പിഴത്തുക സർക്കാരിലേക്ക് അടയ്ക്കാനുള്ള സമയം 31 വരെ നീട്ടി.

കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതരെ ലൈസൻസി ആക്കുന്നതിന് എസ്.എസ്.എൽ.സി പാസാകണമെന്ന നിബന്ധന ഒഴിവാക്കി. ഇവരുടെ സോൾവൻസി തുക ലക്ഷം രൂപയിൽ നിന്ന് 10,000 രൂപയാക്കി. 13 പുതിയ റേഷൻകടകൾ ആരംഭിച്ചു.

പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനത്തിനു പുറമേ എഫ്.പി.എസ് മൊബൈൽ ആപ്, ജി.പി.എസ് ട്രാക്കിങ് എന്നിവയുടെ ഉദ്ഘാടനം 15ന് വൈകിട്ട് 4ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ഓരോ കടയിലും റേഷനിങ് ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധനാ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം ലഭ്യമാക്കുന്നതിനാണ് എഫ്പിഎസ്. സ്റ്റാർട്ടപ്പ് കമ്പനിയായ സാഫ് ടെക്‌നോളജീസാണ് ആപ് തയാറാക്കുന്നതെന്നു മന്ത്രി അറിയിച്ചു.


0 comments: