സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സൗജന്യമായി കൈത്തറി യൂണിഫോം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . 25 ലക്ഷം വരുന്ന കുരുന്നുകള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി യൂണിഫോംനല്‍കുക. പദ്ധതിയുടെ ചെലവ് 215 കോടിയോളം രൂപയാണ്.
കുട്ടികളുടെ യൂണിഫോം എന്നത് നാടിന്റെ ആവശ്യമാണെന്നും ഈ ആവശ്യകതയെ നാട്ടിലെ അധ്വാനശേഷിയുമായും ജീവിതവുമായും ബന്ധപ്പെടുത്തി എന്നതാണ് കൈത്തറി യൂണിഫോം വിതരണ തീരുമാനത്തിലൂടെ ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കൈത്തറി മേഖലയുടെ വൈദഗ്ധ്യത്തെ കേരളത്തിന്റെ അനിവാര്യമായ ഒരാവശ്യവുമായി ബന്ധപ്പെടുത്തിയപ്പോള്‍ കുട്ടികള്‍ക്ക് നല്ല വസ്ത്രം ലഭിക്കാൻ ഇത് കാരണമാവുകയും കൈതറി മേഖലയില്‍ പണിയെടുക്കുന്നവരുടെ ജീവിതവും തിരിച്ചുകിട്ടിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
0 comments: