കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ പെൺമക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവാസി തണൽ പദ്ധതിക്ക് കീഴിൽ ആണ് ധനസഹായം നൽകുന്നത്. കോവിഡ് ബാധിച്ച് വിദേശത്തോ ഇന്ത്യയിലോ വച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെ മക്കൾക്ക് സഹായം ലഭിക്കും. മടങ്ങിയെത്തിയ വിദേശ മലയാളികളുടെ പെൺമക്കൾക്കും ധനസഹായം ലഭ്യമാണ്.
25,000 രൂപയാണ് ധനസഹായമായി നൽകുന്നത് . ഒറ്റത്തവണയാണ് തുക നൽകുന്നത്. പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി. ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്. www.norkaroots.org എന്ന വെബ് ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ന്യൂ രജിസ്ട്രേഷൻ എന്ന ഓപ്ഷനിൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നിരവധി കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കിയിരുന്നു.
നിബന്ധനകൾ ഇങ്ങനെ
- അപേക്ഷ ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ.
- പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കോവിഡ് 19 മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ അവിവാഹിതരായ മക്കൾക്കാണ്.
- അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ യാതൊരുവിധ തെറ്റുകളും വരുത്തിയിട്ടില്ല എന്ന് ഉറപ്പുവരുത്തണം.
- മരണപ്പെട്ട രക്ഷാകർത്താവിന്റെ പാസ്പോർട്ടിൻ്റെ പകർപ്പ്
- മരണസർട്ടിഫിക്കറ്റ്
- കോവിഡ് മരണം സ്ഥിതീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
- അപേക്ഷകയുടെ ആധാർ.
- എസ്. എസ്. എൽ. സി. സർട്ടിഫിക്കറ്റ് (എസ് എസ്എൽസി സർട്ടിഫിക്കറ്റ് ഇല്ലങ്കിൽ റിലേഷൻഷിപ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാം).
- വില്ലജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ് സർട്ടിഫിക്കറ്റ്.
- 18 വയസിന് മുകളിലുള്ള അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
- അപേക്ഷകയുടെയോ രക്ഷിതാവിൻെറയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൻ്റെ പാസ് ബുക്കിൻ്റെ പകർപ്പ്.
- Scheme എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക അതിൽ Pravasi Thanal എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
0 comments: